‘ഐസ്ക്രീം വാങ്ങിയ ശേഷം വിഷം ചേർത്ത് കുട്ടിക്ക് നൽകി, കൊലയ്ക്ക് പിന്നിൽ മുൻവെെരാ​ഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ വടകര ഡോട്ട് ന്യൂസിന് (വീഡിയോ കാണാം)


കൊയിലാണ്ടി: അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ വടകര ഡോട്ട് ന്യൂസിന് ലഭിച്ചു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് കേസിൽ പ്രതിയായ താഹിറ ഐസ്ക്രീം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈ ഐസ്ക്രീമിൽ വിഷം ചേർത്ത് യുവതി സ​ഹോദരന്റെ മകന് നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കേളോത്ത് മഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ‍ രിഫായിയാണ് ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കഴാച മരിച്ചത്.

കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെലേക്കാണ്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും വാപ്പയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറയുന്നു. കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറപ്പസാമിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വീഡിയോ കാണാം:

Also Read: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍