ചെങ്കടലായി വടകര, കെ.കെ ശൈലജ ടീച്ചറെ വരവേറ്റ് ആയിരങ്ങള്‍, ആവേശം തീര്‍ത്ത് വടകരയിലെ പൊതുപര്യടനം തുടരുന്നു – ചിത്രങ്ങള്‍ കാണാം


വടകര: ഓരോ കേന്ദ്രത്തിലും ആയിരങ്ങള്‍…കുട്ടികളുടെ കൈയില്‍ കൊന്നപ്പൂവും ചുവന്ന ഷാളുകളും. കെ.കെ ശൈലജ ടീച്ചറുടെ വടകര നിയോജക മണ്ഡലത്തിലെ പൊതുപര്യടനത്തില്‍ കണ്ട കാഴ്ചകളാണിത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യം പറയാനും ഓരോ കേന്ദ്രത്തിലും രാവിലെ മുതല്‍ ആളുകളുടെ തിരക്കായിരുന്നു.

പൊരിവെയിലിനെ വകവെക്കാതെയാണ് കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ടീച്ചറെ കാണാന്‍ കാത്തിരുന്നുത്. ഓരോ കേന്ദ്രത്തിലെയും സ്വീകരണങ്ങള്‍ ഏറ്റവുവാങ്ങിയ ടീച്ചര്‍ എല്ലാവരോടും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്നലെ പേരാമ്പ്ര മണ്ഡലത്തിലും ഇതേ രീതിയില്‍ തന്നെയായിരുന്നു ടീച്ചര്‍ക്ക് ലഭിച്ച സ്വീകരണം. ഓരോയിടത്തും ആയിരങ്ങളാണ് ക്ഷമയോടെ കാത്തിരുന്നത്.

രാവിലെ 9മണിയോടെ മേപ്പയില്‍ തെരുവില്‍ നിന്നും ആരംഭിച്ച പൊതുപര്യടനം ആവശേത്തോടെ തുടരുകയാണ്. ഇതിനിടിയില്‍ നിപ വൈറസിനെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കളെ കാണാനും ടീച്ചര്‍ സമയം കണ്ടെത്തിയിരുന്നു. രാത്രി 8മണിക്ക് അരവിന്ദ് ഘോഷ് റോഡിലാണ് വടകരയിലെ പര്യടത്തിന് അവസാനം കുറിക്കുക.

നാളെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലാണ് പൊതുപര്യടനം. എട്ട് മണിക്ക് മന്തരത്തൂര്‍ വായനശാലയില്‍ നിന്നും പര്യടനത്തിന് തുടക്കമാവും. തുടര്‍ന്ന് 8.30ന് ചങ്ങരോത്ത് താഴ, 9മണിക്ക് ചെല്ലട്ടുപൊയില്‍, 9.30ന് മുടപ്പിലാവില്‍ നോര്‍ത്ത് എല്‍.പി സ്‌ക്കൂള്‍, 10മണിക്ക് കാവില്‍ റോഡ്, 10.30ന് മേമുണ്ട, 11 മണിക്ക് മയ്യന്നൂര്‍ എന്നിവിടങ്ങിള്‍ പര്യടനം നടത്തും.