ബോംബ് നിർമാണ കേസിൽ ശൈലജ ടീച്ചറിന്റെയും അധ്യാപകൻ നൗഫലിന്റേയും ചിത്രമുപയോ​ഗിച്ച് വ്യാജ പ്രചാരണം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാനനഷ്ടത്തിന് പരാതി


വടകര: പാനൂരിലെ ബോംബ് നിർമ്മാണ കേസിൽ അധ്യാപകനെ പ്രതിയാക്കി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. വടകര എന്ന ഇൻസ്റ്റാഗ്രാം പേജിൽ കൊല്ലം സ്വദേശിയായ അധ്യാപകൻ നൗഫലിന്റേയും വടകര ഇടതുമുന്നണി സ്ഥാനാർത്ഥി ശൈലജ ടീച്ചറിന്റെയും ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് പരാതി.

കോൺഗ്രസ് പ്രവർത്തരുടെ ഇൻസ്റ്റാഗ്രാം എഫ്ബി പേജുകളിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി അധ്യാപകൻ നൗഫലിനെ കേസിലെ പ്രതിയാണെന്ന് ചിത്രീകരിച്ച് സൈബർ ആക്രണം നടത്തിയത്. നൗഫലിനേയും ശൈലജ ടീച്ചറിനേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് വ്യാജ പ്രചരണമെന്ന് കാട്ടി നൗഫൽ ഡിജിപിക്ക് പരാതി നൽകി.

എത്ര കണ്ടു വ്യാജ പ്രചരണം നടത്തിയാലും സഖാവ് എന്ന ലേബലിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഒരിഞ്ച് പിന്നോട്ടേക്കില്ല.ഇലക്ഷന്റെ തോൽവി ഭയന്ന് ഇങ്ങനെയൊക്കെ ആകാമോ. കോൺഗ്രസുകാർക്ക് എന്ത് മാന്യത അല്ലേ. എന്ന ചോദ്യം ഉന്നയിച്ച് നൗഫൽ കോൺഗ്രസ് സൈബർ ഗുണ്ടകൾക്ക് സാമൂഹിക മാധ്യമങളിലൂടെ മറുപടി നൽകി.