ഏഴ് മണിക്കൂര്‍ പിന്നിട്ട് പോളിങ്, ബൂത്തുകളില്‍ നീണ്ട ക്യൂ, വടകര ബൂത്തുകളിലെ ചിത്രങ്ങളിലൂടെ
വടകര:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് നാല്‍പ്പത് ശതമാനം കടന്നു. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. മിക്ക ബൂത്തുകളിലും രാവിലെ 6.30 ഓടെ തന്നെ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. ഇതുവരെയായി സംസ്ഥാനത്ത് സമാധാനപരമാണ് പോളിങ്. ഉച്ച കഴിയുന്നോടെ പോളിങ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.