Tag: Election
ഏറ്റവും കൂടുതൽ പോളിങ് വടകര മണ്ഡലത്തിൽ; ലോക്സഭ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700
വിശപ്പും ചൂടും സഹിച്ച് ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം; വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 11.10ന്
വടകര: കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെ. സ്‌ക്കൂളിലെ 119-ാം ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ 11.10നാണ് പൂര്‍ത്തിയായത്. വൈകുന്നേരം ആറ് മണിയോടെ വോട്ടിംഗ് സമയം അവസാനിച്ചതോടെ ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി. ശേഷം അഞ്ചുമണിക്കൂര്‍ അധിക സമയത്തിന് ശേഷമാണ് വോട്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ്
അര്‍ദ്ധരാത്രി വരെ നീണ്ട പോളിംഗ്; വടകരയില്‍ 79.08%, നാദാപുരത്ത് 77.30%, കുറ്റ്യാടിയില്‍ പോളിംഗ് അവസാനിച്ചത് 11.47ന്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തില്‍ 70.35 ശതമാനം പേരാണ് ഇന്നലെ വോട്ട് ചെയ്തത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെയുണ്ടായിരുന്ന പോളിങ്ങിലെ വേഗത ഉച്ചയോടെ മന്ദഗതിയിലായി. പിന്നാലെ രാത്രി ഏറെ വൈകിയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിച്ചത്. വൈകിട്ട് ആറ് മണിയോടെ 40 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍
പോളിങ് അവസാനിച്ചു, വടകരയില്‍ ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ, വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം അവസാനിച്ചു. എന്നാല്‍ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നിരവധി പേരാണ് ഇപ്പോഴും അവസരം കാത്ത് ക്യൂ നില്‍ക്കുന്നത്. ആറ് മണിയായതോടെ ക്യൂവിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് രാത്രിയോളം വോട്ടിംഗ് തുടരുമെന്നാണ് സൂചന. പോളിങ് ആരംഭിച്ചത് മുതല്‍ വടകരയിലെ വിവിധയിടങ്ങളില്‍ പോളിങ് മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞിരുന്നു.
വടകരയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
വടകര: വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ്: കുണ്ടുകണ്ടത്തില്‍ ഹസ്സന്‍.
അവശതകള്‍ ഒന്നും തടസമായില്ല, ആവേശത്തില്‍ വോട്ടര്‍മാര്‍; ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെ
ഓര്‍ക്കാട്ടേരി: സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിന് മുകളിലേക്ക് കടക്കുമ്പോള്‍ ഓര്‍ക്കാട്ടേരിയിലും ആവേശം കുറയുന്നില്ല. രാവിലെ മുതല്‍ ഓര്‍ക്കാട്ടേരിയിലെ വിവിധ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നാല്‍പത്‌നാള്‍ നീണ്ട പരസ്യപ്രചാരണങ്ങളുടെ അതേ ആവേശവും ഊര്‍ജ്ജവും പോളിങ്ങ് ദിനത്തിലും കാണാന്‍ സാധിക്കും. അഞ്ച് മണി കഴിയുമ്പോള്‍ വടകര നിയമസഭാ മണ്ഡലത്തില്‍ 61.13 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. അതിനിടെ ഉച്ചയ്ക്ക്
പ്രചാരണച്ചൂട് പോളിങ്ങിലും; സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക്, വടകരയില്‍ മിക്കയിടത്തും നീണ്ട ക്യൂ
വടകര: വീറും വാശിയും നിറഞ്ഞ പ്രചാരണച്ചൂട് പോളിങ്ങിലും തെളിയുന്നു. അഞ്ച് മണിയോടടുക്കുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കുതിക്കുന്നു. പോളിങ് ശതമാനം കൂടുന്നതിനനുസരിച്ച് വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വടകരയിലും ഇത്തവണ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. 7മണിയോടെ തന്നെ പല ബൂത്തികളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. നിലവില്‍ സമാധാനപരമാണ് വടകരയിലെ പോളിങ്. പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍
നാദാപുരത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി; നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന്
നാദാപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61,162 പോളിങ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാരെയാണ് മാറ്റിയത്. ഓപ്പണ്‍ വോട്ടിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന
‘വടകരയില്‍ പോളിങ് മന്ദഗതിയില്‍, ബൂത്തുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല’; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.കെ രമ എംഎല്‍എ
വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എംഎല്‍എ. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു. വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ
പുറമേരിയിലെ പോളിങ് ബൂത്ത് ‘കൈയ്യടക്കി’ വനിതാഉദ്യോഗസ്ഥര്‍; പിങ്ക് ബൂത്തിന് കൈയ്യടിച്ച് ജനം
വടകര: പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പിങ്ക് ബൂത്തിന് കെയ്യടിച്ച് ജനം. 45,46,47,48 എന്നിങ്ങനെ നാല് ബൂത്തുകളാണ് പോളിങ്ങിനായി സ്‌ക്കൂളില്‍ ഒരുക്കിയത്. അതില്‍ 47)ാമത്തെ ബൂത്തിലെ പോളിങ്ങിന്റെ പൂര്‍ണചുമതല വനിതാഉദ്യോഗസ്ഥര്‍ക്കാണ്. പ്രിസൈഡിങ്ങ് ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിങ്ങനെ പൂര്‍ണമായും വനിതാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് രാവിലെ മുതല്‍ പുറമേരിയിലെ ഈ ബൂത്ത്. ഓരോ