തീരദേശ മേഖലയെ ഇളക്കി മറിച്ച് ഷാഫി പറമ്പിലിന്റെ പര്യടനം; ഒഴുകിയെത്തിയത് ആയിരങ്ങള്‍


ഒഞ്ചിയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തീരദേശപര്യടനത്തില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. കടുത്ത വേനലിനെപോലും വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്.

കേന്ദ്രവും കേരളവും മത്സ്യമേഖലയെ അവഗണിച്ചു, ചോമ്പാല്‍ തുറമുഖ വികസനത്തിന്റെ കാര്യത്തിലും കടല്‍ഭിത്തി കെട്ടുന്ന വിഷയത്തിലും മത്സ്യമേഖലയെ സര്‍ക്കാര്‍ വഞ്ചിച്ചതായും പൂഴിത്തലയിലെ സ്വീകരണത്തില്‍ സംസാരിക്കവേ ഷാഫി പറഞ്ഞു.

എരിക്കിന്‍ചാല്‍, കാപ്പുഴക്കല്‍, മാടക്കര, അറക്കല്‍ ക്ഷേത്രം, മാളിയേക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം അഴിത്തലത്തില്‍ സമാപിച്ചു. കെ.കെ. രമ എം.എൽ.എ, കോട്ടയിൽ രാധാകൃഷ്ണൻ, കെ. അൻവർ ഹാജി, എൻ.പി. അബ്ദുള്ള ഹാജി, പി. ബാബുരാജ്, ടി.സി. രാമചന്ദ്രൻ, സതീശൻ കുരിയാടി, പ്രദീപ് ചോമ്പാല, ചന്ദ്രൻ കുളങ്ങര. എൽ.വി. അജയകുമാർ, ഇ.ടി. അയൂബ് ,യു.എ. റഹീം, എം. ഫൈസൽ, മോനാച്ചി ഭാസ്കരൻ, കെ.പി. രവീന്ദ്രൻ, കാസിം നെല്ലോളി, സി.പി. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു