Category: തിരഞ്ഞെടുപ്പ്

Total 126 Posts

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും

വിശപ്പും ചൂടും സഹിച്ച് ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം; വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 11.10ന്

വടകര: കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലെ ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായത് അര്‍ദ്ധരാത്രിയോടെ. സ്‌ക്കൂളിലെ 119-ാം ബൂത്തിലെ വോട്ടെടുപ്പ് ഇന്നലെ 11.10നാണ് പൂര്‍ത്തിയായത്. വൈകുന്നേരം ആറ് മണിയോടെ വോട്ടിംഗ് സമയം അവസാനിച്ചതോടെ ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി. ശേഷം അഞ്ചുമണിക്കൂര്‍ അധിക സമയത്തിന് ശേഷമാണ് വോട്ടിംഗ് പൂര്‍ണമായും അവസാനിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ്

ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങള്‍, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; അര്‍ദ്ധരാത്രി വരെ നീണ്ട വടകരയിലെ ക്യൂ, വോട്ട് ചെയ്യാനാകാതെ മടങ്ങിയത് നിരവധി പേര്‍

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ വൈകിയും വോട്ടിംഗ് നീണ്ടതോടെ വടകരയില്‍ ഇന്നലെ വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധി പേര്‍. ആറ് മണി കഴിഞ്ഞശേഷം ബൂത്തിലുള്ളവര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമയവും ക്യൂവിലുണ്ടായിരുന്നത് മൂന്നിറലധികം പേരാണ്. വടകര മാക്കൂല്‍പിടിക പുതിയാപ്പ് ജെബി സ്‌ക്കൂളിലെ 109, 110 ബൂത്തുകളില്‍ 6മണിക്ക് പോളിംഗ് സമയം കഴിയുമ്പോള്‍

അര്‍ദ്ധരാത്രി വരെ നീണ്ട പോളിംഗ്; വടകരയില്‍ 79.08%, നാദാപുരത്ത്‌ 77.30%, കുറ്റ്യാടിയില്‍ പോളിംഗ് അവസാനിച്ചത് 11.47ന്‌

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കേരളത്തില്‍ 70.35 ശതമാനം പേരാണ് ഇന്നലെ വോട്ട് ചെയ്തത്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെയുണ്ടായിരുന്ന പോളിങ്ങിലെ വേഗത ഉച്ചയോടെ മന്ദഗതിയിലായി. പിന്നാലെ രാത്രി ഏറെ വൈകിയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ് അവസാനിച്ചത്. വൈകിട്ട് ആറ് മണിയോടെ 40 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍

രാത്രി വെെകിയും വോട്ടെടുപ്പ് തുടരുന്നു; കോഴിക്കോട് ജില്ലയിൽ ആകെ പോൾ ചെയ്തത് 74.05 % പേർ, വടകരയിൽ 74.90 %

വടകര: പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 74.05% പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01% വും പുരുഷന്മാരിൽ 71.95% വും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 25% പേരും വോട്ട് ചെയ്തു. വടകര മണ്ഡലത്തിൽ 74.90% വും കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 73.76% വും വോട്ട്

വിദേശത്തുള്ള ആൾക്ക് പകരം വോട്ട് ചെയ്യാനെത്തി; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ

നാദാപുരം: തൂണേരിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ കയ്യോടെ പിടികൂടി ബൂത്ത് ഏജന്റുമാർ. വിദേശത്തുള്ള വോട്ടറുടെ അസാനിധ്യത്തിൽ പകരം വോട്ടുചെയ്യാനെത്തിയപ്പോഴാണ് യുവാവ് പിടിക്കപ്പെട്ടത്. തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂളിൽ വെെകീട്ടോടെയാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതിൽ അസിനാസ് എന്ന ആളുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. പോളിംഗ് സമയം

വടകരയിലെ വോട്ടിം​ഗ് രാത്രി വരെ തുടർന്നേക്കും, ടോക്കൺ നൽകി; ബൂത്തുകളിലെ ക്യൂവിൽ 500 ഓളം പേർ

വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ പോൾ ചെയ്തത് 72.28 ശതമാനം ആളുകൾ. വടകര 73.03, കുറ്റ്യാടി 69.44, നാ​ദാപുരം 70.26, കൊയിലാണ്ടി 72.03, പേരാമ്പ്ര 72.60, തലശ്ശേരി 74.20, കൂത്തുപറമ്പ്‌ 73.38 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടിം​ഗ് ശതമാനം. വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ

വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലേക്ക്; കൗതുകമായി കൊയിലാണ്ടിയിലെയും ബാലുശ്ശേരിയിലെയും നവദമ്പതികളുടെ വോട്ടിം​ഗ്

കൊയിലാണ്ടി: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി നവദമ്പതികൾ. കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ഈ കൗതുക കാഴ്ച. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ ആദിത്യയും ബാലുശ്ശേരി പൂനത്ത് ചെറുവത്ത്താഴെ കുനിയിൽ നവവധു അയനയുമാണ് വരന്മാരോടൊപ്പം പോളിം​ഗ് ബൂത്തിലെത്തി സമ്മദിദായവകാശം വിനിയോ​ഗിച്ചത്. വാണിമേൽ സ്വദേശിയും സൈനികനുമായ ഇ വിഷ്ണു പ്രസാദാണ് ആദിത്യയുടെ വരൻ.

വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം

വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്

കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരയ്ക്ക് പോകുന്നുവെന്ന ആരോപണം വസ്തുതാ വിരുദ്ധം; ജില്ലാ കലക്ടര്‍

കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ