‘മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ല, കൂടുതൽ ഗൂഢാലോചന പുറത്തുവരണം, നിയമപോരാട്ടം തുടരും’; കെ.കെ.രമ
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും
എംഎല്‍എയുമായ കെ.കെ രമ. ‘നല്ല വിധിയെന്നും, മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്‍ വന്നിട്ടില്ലെന്നും, കൂടുതല്‍ ഗൂഢാലോചന പുറത്തുവരണമെന്നും അതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കിട്ടിയത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകൾക്കുമേൽ ഗൂഢാലോചന ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകം എന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ പേരിൽ ആരെയും കൊല്ലരുത് എന്ന സന്ദേശമാണ് ഈ വിധിയിൽ ഏറ്റവും പ്രധാനം. മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ മേൽക്കോടതിയിൽ അപ്പീൽ പോകും. ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇനിയും പുറത്തുപുറത്തുവരാനുണ്ട്” കെ.കെ.രമ പറഞ്ഞു. നിയമപോരാട്ടത്തില്‍ ഒപ്പംനിന്ന അഭിഭാഷകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിനും നന്ദിപറയുകയാണെന്നും രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി. പ്രതികള്‍ക്ക് ആര്‍ക്കും വധശിക്ഷ വിധിച്ചിട്ടില്ല.
പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി.
നിരപരാധികളാണെന്നും കേസില്‍ കുടുക്കിയ തങ്ങള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കല്‍ തുടങ്ങിയ കാരണങ്ങളാണ് പ്രതികള്‍ ബോധിപ്പിച്ചത്.
കേസില്‍ വധശിക്ഷ നല്‍കാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്താണെന്നും കോടതി ആരാഞ്ഞിരുന്നു. വധശിക്ഷ നല്‍കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ്.