കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍ തട്ടിമരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു


കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ പ്രവിതയെയും (35) മകള്‍ അനിഷ്‌ക (ഒരു വയസ്)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ദല്‍ഹി കൊച്ചുവേളി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ട്രെയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

നാരായണന്റെയും സതിയുടെയും മകളാണ്. ഭര്‍ത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്. സഹോദരന്‍: പ്രബീഷ്.