കണ്ണൂരില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ ബസ്സിനടിയില്‍പ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്, അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


കണ്ണൂര്‍: യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. കരുവന്‍ചാല്‍ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. കണ്ണൂരില്‍ ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.45 ഓടെയായിരുന്നു സംഭവം.

തളിപ്പറമ്പില്‍നിന്ന് പരപ്പയിലേക്ക് പോയ സിനാന്‍ ബസ് പള്ളിക്ക് മുന്നില്‍ യാത്രക്കാരെ കയറ്റായി നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയം പിന്നില്‍ നിന്നും വന്ന ഇരിട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോവുന്ന തെക്കേടത്ത് എയ്ഞ്ചല്‍ എന്ന ബസ് ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടം.

ഇടിയുടെ ആഘാത്തില്‍ മുന്നോട്ടുനീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ചുകടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.

വീഡിയോ കാണാം