വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണു; പഴങ്കാവിൽ വീട്ടമ്മയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന


വടകര: പഴങ്കാവ് പരാവന്തല ക്ഷേത്രത്തിന് സമീപം വീട്ടമ്മ കിണറ്റിൽ വീണു. രക്ഷകരായെത്തി വടകര അഗ്നിരക്ഷാസേന. ഇന്ന് രാവിലെ 9.50 നാണ് സംഭവം. വെള്ളം കോരുന്നതിനടിയിൽ അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. കിണറിനു എതാണ്ട് 60 അടി താഴ്ചയും 6 ആൾ ഉയരത്തിൽ വെള്ളവും ഉണ്ടായിരുന്നു.

സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ എം. കെ ഗംഗാധരൻ കിണറ്റിൽ ഇറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ വീട്ടമ്മ യെ രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്ക് പറ്റിയ വീട്ടമ്മയെ സേനയുടെ വാഹനത്തിൽ തന്നെ ഗവണ്മെന്റ് വടകര താലൂക് ഹോസ്പിറ്റലിൽ എത്തിച്ചു.

രക്ഷപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ഷിജു കെ എം, ജൈസൽ. കെ, ആദർശ്. വി. കെ, സുദീപ് എസ്. ഡി, അർജുൻ സി. കെ, വിപിൻ. എം, ഹോം ഗാർഡ് സുരേഷ് എന്നിവർ പങ്കെടുത്തു.