ഭിന്നശേഷിക്കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസ്; പേരാമ്പ്ര സ്വദേശിയായ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍


പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്‌. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.

പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍
കഴിയുകയായിരുന്നു.

ഏറെ സങ്കീർണ്ണമായ കേസിൽ പോലീസ് മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ സുഷീർ, എസ് ഐ ആര്‍സി ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.