ഒഞ്ചിയത്തെ കവര്‍ച്ച, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


ഒഞ്ചിയം: കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി സ്ത്രീയെ ആക്രമിച്ച് ആഭരണം കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജ്യേന വീട്ടിലെത്തി ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തേക്ക് പറഞ്ഞയച്ചശേഷം ഭാര്യയെ ആക്രമിച്ച് കവര്‍ച്ചനടത്തിയത്.

റൂറല്‍ എസ്.പി എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ സംഭവം നടന്ന വീട്ടിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണക്യാമറകള്‍ പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു.

വിരലടയാളവിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സുലഭയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ആരോഗ്യകേന്ദ്രം.

സംശയാസ്പദമായരീതിയില്‍ അപരിചിതരെ കാണുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെ പോലീസ് അറിയിച്ചു. രണ്ട് പേരെ സംശയിക്കുന്നതായി പൊലീസ് പറയുന്നു.