കണ്ണൂരില്‍ ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം പോയി ഇരുപത്തിയേഴുകാരി, പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മറ്റൊരു സ്റ്റേഷനില്‍ ഹാജരായി; മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി കുടുംബം


കണ്ണൂര്‍: ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് യുവതി ഹാജരായത്. കണ്ണൂര്‍ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തിയേഴുകാരി റിസ്വാനയാണ് കാമുകനൊപ്പം നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ റമീസിനൊപ്പമാണ് യുവതി പോയത്.

ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാര്‍ കരുതുന്നത്. സഹോദരിയുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളും യുവതി കൊണ്ടുപോയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് യുവതി പണം പിന്‍വലിച്ചിരുന്നു. ഇത് സംബന്ധിച്ച മെസ്സേജ് ഭര്‍ത്താവിന് മൊബൈല്‍ ഫോണില്‍ ലഭിച്ചു. അര്‍ദ്ധരാത്രിയില്‍ ഭാര്യ പണം പിന്‍വലിച്ച മെസ്സേജ് ഫോണില്‍ വന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ അന്വേഷിച്ചത്. ഫോണ്‍ വിളിച്ച് കിട്ടാതായതോടെ വീട്ടില്‍ ഉള്ളവരുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതിയെ കാണാനില്ലെന്ന് വ്യക്തമായി.

കാസര്‍കോടുള്ള എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുള്ളത്. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭര്‍ത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭര്‍ത്താവ് വീണ്ടും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയി.

യുവതിയെയും മകളെയും വിദേശത്ത് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഭര്‍ത്താവ്. ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചു യുവതി കാമുകനോടൊപ്പം വീണ്ടും കടന്നു കളഞ്ഞത്.

ഭര്‍ത്താവിന്റെ സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്.