നാദാപുരം-വടകര റോഡില്‍ പഴക്കട മറയാക്കി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ലഹരി; ചാലപ്പുറം സ്വദേശി പൊലീസ് പിടിയില്‍


നാദാപുരം: നാദാപുരം ടൗണില്‍ പഴക്കട മറയാക്കി കഞ്ചാവ് വില്‍ക്കുന്നയാള്‍ പൊലീസ് പിടിയില്‍. ചാലപ്പുറം സ്വദേശി ചാമക്കാലില്‍ പത്മനാഭ(61)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നാദാപുരം-വടകര റോഡിലെ ഫുട്ട്പാത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്ന പത്മനാഭനെതിരെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തേ അധിക്ഷേപംഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം പൊലീസ് പത്മനാഭനെ നിരീക്ഷിക്കുകയും ഒടുവില്‍ തെളിവ് സഹിതം പിടികൂടുകയും ചെയ്തു.

ടൗണ്‍പരിസരത്തെ ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ 15 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. മൂന്ന് മാസം മുമ്പും സമാനമായ രീതിയില്‍ കഞ്ചാവുമായി പത്മനാഭനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കഞ്ചാവ് വില്‍പ്പന.