താമരശ്ശേരി ചുങ്കത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്


താമരശ്ശേരി: ദേശീയ പാത 766 ല്‍ താമരശ്ശേരി ചുങ്കത്ത് വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു.

ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശിള്‍ സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിള്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കോക്കല്ലൂര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, മാതൃ സഹോദരി സുബൈദ, ഭാര്യ ഹസ്മിന, ജംഷിദിന്റെ രണ്ട് കുട്ടികള്‍, താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കല്‍ ഷരീഫ്, മണ്ണാത്തൊടി സലീം, ഉസ്മാന്‍, ലത്തീഫ്, കൈയ്യണക്കല്‍ ചെട്യാങ്കല്‍ ഷരീഫ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വ്യാഴാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഇടിയുടെ ആഘാതത്തില്‍ കാറുകളുടെ മുന്‍വശം തകര്‍ന്നു.

താമരശ്ശേരി സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
റോഡില്‍ ഓയില്‍ പരന്നതിനെത്തുടര്‍ന്ന മുക്കത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകി.

summary: 11 people injured in a collision between cars at the thamarassery chungam