സിനിമാ-നാടകനടനും ചിത്രകാരനുമായ പപ്പന്‍മുണ്ടോത്ത് അന്തരിച്ചു


കോഴിക്കോട്: സിനിമാ-നാടകനടനും ചിത്രകാരനുമായ പപ്പന്‍മുണ്ടോത്ത് അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം ആയിരത്തോളം അമേച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളിലും 22 സിനിമകളിലും അഭിനയിച്ചു.

ഹാസ്യനടനായിതിളങ്ങിയ പപ്പന്‍ 500 ലധികംസ്റ്റേജുകളില്‍ ഹാസ്യ കലാപ്രകടനം നടത്തി.പാരലല്‍ കോളേജ്, സന്ദേശം, കൗശലം, ചാര്‍ളി ചാപ്ലിന്‍, അപര്‍ണ്ണ തുടങ്ങിയ പ്രധാന സിനിമകളില്‍ വേഷമിട്ടു.

ചിത്രകലയില്‍ പുതുമ തെളിയിച്ച ഇദ്ദേഹം മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രം വരച്ചിട്ടുണ്ട്. അഖിലകേരളകലാകാരക്ഷേമസമിതിയുടെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേയിടെത്തി.

ഭാര്യ: കമല. മക്കള്‍: അനീഷ്, റെനീഷ്, നിഷ. മരുമക്കള്‍: രാജേന്ദ്രന്‍ (പേരാമ്പ്ര) ലേഖ, കല. സഹോദരങ്ങള്‍: വിജയന്‍ മുണ്ടോത്ത് (സിപിഐ എം ഉള്ള്യേരി ലോക്കല്‍ കമ്മറ്റി അംഗം) ലീല, ജാനു ,പരേതരായ ഗംഗാധരന്‍, ശ്രീധരന്‍.