വടകരയില്‍ മൂന്നരവയസ്സുകാരന്റെ മരണം;അമ്മ പൊലീസ് പിടിയില്‍


വടകര: മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റില്‍. പേരാമ്പ്ര കല്ലോട് പാവട്ടുവയലില്‍ ഹിമയെ (27)യാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്. മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം നടന്നത്.

ഹിമയുടെ മൂന്നരവയസ്സുകാരനായ മകന്‍ ആദവിനെ ചാനിയംകടവ് പാലത്തില്‍നിന്ന്
പുഴയിലേക്ക് എറിഞ്ഞശേഷം ഒമ്പതുമാസം പ്രായമുള്ള ശ്രീദേവിനെയും കൊണ്ട് ഹിമയും പുഴയിലേക്ക് ചാടിയിരുന്നു. എന്നാല്‍, നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹിമയെയും ശ്രീദേവിനെയും രക്ഷപ്പെടുത്തി.

പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യയാണ് ഹിമ. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്ത് കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലിലേക്ക് മാറ്റി.