സ്ഫോടക വസ്തുക്കളുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ടു പേർ യുപി യിൽ അറസ്റ്റിൽ


കോഴിക്കോട്: സ്‌ഫോടക വസ്തുക്കളുമായി കോഴിക്കോട് സ്വദേശിയുൾപ്പടെ രണ്ടു പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഇവർ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍, പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്നാല്‍ സംഭവം യുപി പൊലീസിന്റെ കെട്ടുകഥയെന്നാണ് പോപ്പുലര്‍ഫ്രണ്ടിന്റെ പ്രതികരണം. ദേശീയ സുരക്ഷയുടെ പേരില്‍ കെട്ടുകഥകള്‍ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.