സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹിമാചലിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍; മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസനും അര്‍ധസെഞ്ച്വറി



ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും വിജയം. ഹിമാചല്‍ പ്രദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അര്‍ധസെഞ്ച്വറിയില്‍ തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീനും, നായകന്‍ സഞ്ജു സാംസനുമാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.

ഓപ്പണറായി ഇറങ്ങിയ കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍ 16 പന്തില്‍ 22 റണ്‍സ് എടുത്ത് കേരളത്തിന് മികച്ച തുടക്കം നല്‍കി. ഹിമാചല്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയക്ഷ്യം 19.3 ഓവറില്‍ കേരളം മറികടന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ടോസ് നേടിയ കേരളം ഹിമാചല്‍ പ്രദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 52 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത ഓപ്പണര്‍ രാഘവ് ധവാനും 36 റണ്‍സ് നേടിയ പി.എസ് ചോപ്രയുമാണ് ഹിമാചല്‍ ടീമില്‍ തിളങ്ങിയത്.

ഡല്‍ഹിയിലെ പാലം എ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം തമിഴ്‌നാടിനെ നേരിടും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.