വോട്ടുറപ്പിച്ച് എൻ.സുബ്രഹ്മണ്യൻ്റെ പരസ്യ പ്രചാരണത്തിന് സമാപനം


കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ പ്രധാന വീഥികളിലും നാട്ടുവഴികളിലും വോട്ടർമാരെ നേരിട്ട് കണ്ട് യു.ഡി.എഫ്. സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ്റെ പരസ്യ പ്രചാരണം സമാപിച്ചു. കവലകളിലെ യോഗങ്ങളും വിവാഹ വീട് സന്ദർശനവുമെല്ലാമായി ഞായറാഴ്ച മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും അദ്ദേഹം വോട്ടു തേടിയെത്തി. രാവിലെ കൊയിലാണ്ടി കടപ്പുറത്തും ബീച്ച് റോഡ്, മുബാറക്ക് റോഡ് എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടു തേടി.

തുടർന്ന് പയ്യോളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ വോട്ട് അഭ്യർഥിച്ച് എത്തി. ഉച്ചയോടെ കോട്ടത്തുരുത്തിയിലെത്തി വോട്ടർമാരെ കണ്ടു. കൊയിലാണ്ടിയിൽ ഹുസൈൻ ബാഫക്കി തങ്ങൾ, എ..അസീസ്. പയ്യോളിയിൽ സി.പി.സദ്ക്കത്തുള്ള, കെ.ടി.വിനോദ്, പി.എം.ഹരിദാസൻ, മഹിജ എളോടി തുടങ്ങിയവർ സുബ്രഹ്മണ്യനെ അനുഗമിച്ചു. തിക്കോടിയിൽ ഡ്രൈവ് ഇൻ ബീച്ച് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം വേട്ട് അഭ്യർത്ഥിച്ചെത്തി. സന്തോഷ് തിക്കോടി, സി. ഹനീഫ,
കെ.പി. രമേശൻ, മമ്മദ് ഹാജി, രാജീവൻ കൊടലൂർ, ഒ.കെ. ഫൈസൽ, ടി, ഫൈസൽ കണ്ണോത്ത്, ജയകൃഷ്ണൻ ചെറുകുറ്റി തുടങ്ങിയവർ അനുഗമിച്ചു.

തിക്കോടിയിലെ പര്യടനം പൂർത്തിയാകു ന്നതിന് മുമ്പ് തന്നെ പരസ്യ പ്രചാരണത്തിൻ്റെ സമയമവസാനിച്ചിരുന്നു. തുടർന്നങ്ങോട്ട് നിശബ്ദ പ്രചാരണവുമായി മൂടാടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലേക്ക്. രാത്രി വൈകും വരെ.