വടകരയിൽ മകനെ ഉപേക്ഷിച്ച് പോയ യുവതി കാമുകനൊപ്പം പിടിയിൽ


വടകര: ഭിന്നശേഷിക്കാരനായ മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഭർതൃമതിയായ യുവതിയും കാമുകനും റിമാൻഡിൽ. കാർത്തികപ്പള്ളി ആയാടത്തിൽ നിധില (37), കുറിഞ്ഞാലിയോട് മലയിൽ വിജീഷ് (37) എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ഭിന്നശേഷിക്കാരനായ 14 വയസ്സുള്ള മകനെ ഉപേക്ഷിച്ചാണ് ഓട്ടോഡ്രൈവർ വിജീഷിനൊപ്പം നിധില പോയത്. ഒമ്പതിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച ഗുരുവായൂരിൽനിന്ന് ഇരുവരെയും പിടികൂടി.

മകനെ ഉപേക്ഷിച്ച് പോയതിനാലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. ഇതേത്തുടർന്ന് റിമാൻഡിലാവുകയും ചെയ്തു.