ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ; ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം; മെഡല്‍ സമ്മാനിച്ചത് ഹരിയാനയിലെ ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്ര, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍


കോഴിക്കോട്: ഒളിംപിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍. ജാവലിന്‍ ത്രോയില്‍ ഹരിയാന സ്വദേശിയായ നീരജ് ചോപ്രയാണ് മെഡല്‍ കരസ്ഥമാക്കിയത്. നീരജ് ചോപ്ര എറിഞ്ഞത് 87.5 8 മീറ്റര്‍ ദൂരമാണ്. ഒളിമ്പിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ ആണിത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടമാണിത്.

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര. 23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വര്‍ണ മെഡല്‍ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ക്കാണ് വെള്ളി, വെങ്കല മെഡലുകള്‍. രണ്ടാമത് ജാക്കൂബ് വ്‌ലാഡ്‌ലെച്ചും (86.67 മീറ്റര്‍) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റര്‍) ഫിനിഷ് ചെയ്തു.

ആദ്യ അവസരത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാള്‍ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തില്‍ തന്നെ കണ്ടെത്തിയത്. ജര്‍മനിയുടെ ഗോള്‍ഡ് മെഡല്‍ പ്രതീക്ഷയായ ലോക ഒന്നാം നാമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ 82.52 മീറ്റര്‍ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് ജര്‍മനിയുടെ മറ്റൊരു താരം ജൂലിയന്‍ വെബര്‍ 85.30 മീറ്റര്‍ ദൂരെ ജാവലിന്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്‌ലെച്ച് മൂന്നാമതും എത്തി.

രണ്ടാം അവസരത്തില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റര്‍ വഴുതിവീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തില്‍ ചില ഫൗളുകള്‍ വന്നപ്പോള്‍ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തന്നെ യഥാര്‍കമം അടുത്തടുത്ത സ്ഥാനങ്ങളില്‍ തുടര്‍ന്നു. നീരജ് മാത്രമാണ് രണ്ടാം അവസരത്തില്‍ നില മെച്ചപ്പെടുത്തിയത്.

മൂന്നാം ശ്രമത്തില്‍ നീരജിന്റെ ഏറ് 76.79 മീറ്ററില്‍ അവസാനിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റസ്ലേവ് വെസ്ലി 85.44 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. വെറ്ററിന്റെ മൂന്നാം ശ്രമവും ഫൗളായി. ഇതോടെ വെറ്റര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. ആദ്യ മൂന്ന് അവസരങ്ങള്‍ അവസാനിക്കുമ്പോള്‍ ആദ്യ 8 സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കേ അടുത്ത ഘട്ടത്തിലേക്ക് അവസരമുണ്ടാവൂ. 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെറ്റര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. 2012 റിയോ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് വെറ്റര്‍.