മരണത്തിലും വേര്‍പിരയാതെ ആയിശ ഉമ്മയും മൊയ്തുവും; എടവരാടുകാരെ ദു:ഖത്തിലാഴ്ത്തി കുടുംബത്തിലെ ഇരട്ട മരണം


പേരാമ്പ്ര: മരണത്തിലും വേര്‍പിരയാതെ ദമ്പതികള്‍. എടവരാട്ടെ കോരന്‍ കടവത്ത് മൊയ്തുവും ഭാര്യ കളരിയുള്ളതില്‍ ആയിശ ഉമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞത്. തൊണ്ണൂറിയഞ്ച് വയസ്സുള്ള മൊയ്തു തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ ദു:ഖിതയായ ആയിശ ഉമ്മ (80) ഹൃദയാഘാതം മൂലം വെന്റിലേറ്ററിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

ഏഴ് പതിറ്റാണ്ടിലേറെ നിഴല്‍ പോലെ എന്നും ഭര്‍ത്താവിന്റെ സുഖ ദുഖങ്ങളില്‍ പങ്കാളിയായ ആയിശുമ്മ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത
താങ്ങാനാവാതെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആയിശുമ്മ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലുണ്ടായ ഇരട്ട മരണം എടവരാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ആയിശ ഉമ്മയുടെ ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് കൈപ്രം പള്ളി ഖബര്‍ സ്ഥാനില്‍.

മക്കള്‍: കെ കെ സി മൂസ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ.
മരുമക്കള്‍: ഇബ്രാഹീം കുട്ടി വണ്ണത്താങ്കണ്ടി, മറിയം മണിമല, ജമീല ഓര്‍ക്കാട്ടേരി, അമ്മത് എരവട്ടൂര്‍, അഷ്‌റഫ് എകരൂല്‍, പരേതനായ അബ്ദുല്ല വേളം.

സഹോദരങ്ങള്‍: കുഞ്ഞസ്സന്‍ കളരിയുള്ളതില്‍, മൂസ്സ കളരിയുള്ളതില്‍, മറിയം മാളിക്കണ്ടി കടിയങ്ങാട്, പരേതരായ അമ്മദ് ചോയ്യലത്ത്, കുഞ്ഞാലി പട്ടര്‍മഠത്തില്‍, കുഞ്ഞബ്ദുല്ല കളരിയുള്ളതില്‍.