പൊതുജനമറിയാന്‍; ക്വാറന്റീന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി, നോക്കാം പാലിക്കേണ്ട വ്യവസ്ഥകള്‍


തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ – ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി. കോവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികിത്സ തേടണമെന്നാണ് നിര്‍ദേശം. സര്‍ക്കുലര്‍ പുറത്തിറക്കി കേരളാ പോലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.


*ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.

*ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ 14 ദിവസം റൂം ക്വാറന്റീനില്‍ പോകണം.

*എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

*രോഗലക്ഷങ്ങളില്ലെങ്കില്‍ 8-ാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും 7 ദിവസത്തെ ക്വാറന്റീന്‍ അഭികാമ്യം.

*ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കണം.

*കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

*ഭവനസന്ദര്‍ശനം, കല്യാണത്തില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

*രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

*രോഗലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.

*രോഗലക്ഷണം ഉണ്ടായാല്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

*കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകള്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക.

*നെഗറ്റീവായതിനുശേഷവും 7 ദിവസം വീട്ടില്‍ കഴിയുന്നത് അഭികാമ്യം.

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ഇ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

*കോവിഡ് വാക്‌സീന്‍ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം.

*പരിശോധനാഫലം വരുന്നതുവരെ ഇവര്‍ റൂം ഐസൊലേഷനില്‍ തുടരണം.

*പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം.

*നെഗറ്റീവായവര്‍ ശാരീരിക അകവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ.

*രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

*ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസൊലേഷനില്‍ കഴിയണം.