പേരാമ്പ്രയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ 16 പേര്‍ക്ക് കടിയേറ്റു; ജനങ്ങള്‍ ജാഗ്രത പാലിക്കണം


പേരാമ്പ്ര: പേരാമ്പ്രയില്‍ ഭീതി പരത്തി തെരുവ് നായയുടെ ആക്രമണം. മുളിയങ്ങള്‍ ഭാഗത്തു നിന്ന് വന്ന നായയാണ് നഗരത്തില്‍ വിവിധ ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ചത്. പേരാമ്പ്ര ബസ്സ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കൈതക്കല്‍ എന്നിവിടങ്ങില്‍ നിന്നാണ് ആക്രമം ഉണ്ടായത്. നായയുടെ ആക്രമണത്തില്‍ നിലവില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു.

തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പതിമൂന്ന് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദേ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുളിയങ്ങലില്‍ നിന്നും വന്ന നായ മുന്നില്‍ കണ്ടവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

കല്ലോട് ഭാഗത്തേക്കാണ് നായ പോയിരിക്കുന്നത്. ഇതിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.