പെണ്‍കുട്ടികളെ പീഡിപ്പിച്ച് ചതിക്കുന്ന പ്രതിയെ ഡല്‍ഹി ദാബ്രി പോലീസ് പിടികൂടിയ കഥ വൈറല്‍; ചാറ്റ് ചെയ്ത് പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തതിന് എസ്‌ഐ പ്രിയങ്ക സെയ്‌നിക്ക് കയ്യടി


ഡല്‍ഹി: ബലാല്‍സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്‌സ്ബുക്ക് ഓപറേഷനിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്‌ഐ പ്രിയങ്ക സെയ്‌നി അറസ്റ്റുചെയ്തത്.

ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് ഫെയ്‌സ്ബുക്ക് വഴിയുള്ള ഓപ്പറേഷനിലൂടെ ദാബ്രി പൊലീസിന്റെ പിടിയിലായത്. 16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്.

പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം എസ്‌ഐ പ്രിയങ്ക സെയ്‌നി മുന്നോട്ടു വച്ചത്.

പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇതിനായി രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍