പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് കാട്ടിനുള്ളില്‍ വച്ച്; പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി; നാളെ കോടതിയില്‍ ഹാജരാക്കും
കുറ്റ്യാടി: ജാനകിക്കാടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. നാല് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ പ്രണയം നടിച്ച് ജാനകിക്കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ നാല് പ്രതികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ബോധം വന്ന പെണ്‍കുട്ടിയെ ഇവര്‍ ബന്ധുവിന്റെ വീടിന് അടുത്ത് ഇറക്കി വിടുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയം കാരണം പെണ്‍കുട്ടി രണ്ടാഴ്ചയോളം പീഡനവിവരം പുറത്ത് പറഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.