കോഴിക്കോട് ട്രെയിനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി


കോഴിക്കോട്: ചൈന്നെ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ട്രയിനിൽ നിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഡി വൺ കംപാർട്ട്മെൻറിൽ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് പാലക്കാട് ആർ.പി.എഫ് സ്പെഷൽ സ്ക്വാഡ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാരി തിരുവണ്ണാമലൈ സ്വദേശി രമണിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ആർ.പി.എഫും പൊലീസും സ്പെഷൽ ബ്രാഞ്ചും ചോദ്യം ചെയ്യുകയാണ്. ചെന്നൈ കട്പാടിയിൽ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്.