കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; തടയന്റവിട നസീര്‍ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു


കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ തടയന്റവിടെ നസീര്‍ അടക്കമുള്ള പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും എന്‍.ഐ.എയും സമര്‍പ്പിച്ച അപ്പീലുകളിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

പ്രതിചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ഹാലീമിനെയും ചെട്ടിപ്പടി യൂസുഫിനെയും വെറുതെ വിട്ട എന്‍.ഐ.എ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു.

ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയാണ് പ്രതികളായ തടിയന്റവിട നസീറും, ഷഫാസും അപ്പീല്‍ നല്‍കിയത്.
അതേ സമയം പ്രതിചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ഹാലീം, ചെട്ടിപ്പടി യൂസുഫ് എന്നിവരെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീല്‍ സമര്‍പ്പിച്ചത്. 2006 മാര്‍ച്ചില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിലും മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുമാണ് സ്ഫോഫോടനങ്ങള്‍ നടന്നത്.പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് പിന്നീട് 2009ല്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

വിചാരണ പൂര്‍ത്തിയാക്കി 2011 ആഗസ്റ്റിലാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതി വിധി പുറപ്പെടുവിച്ചത്. തടിയന്റവിട നസീറിന് 3ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരിന്നു ശിഷ വിധിച്ചത്.