കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ; കൊയിലാണ്ടി മണ്ഡലത്തിലെ 11 റോഡുകൾ സൂപ്പറാകും


കൊയിലാണ്ടി: പുത്തൻ പരിവേഷത്തിൽ ഇനി കൊയിലാണ്ടിയിലെ റോഡുകൾ. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.

11 റോഡുകൾക്കായി 1 കോടി രൂപയാണ് റവന്യു വകുപ്പ് അനുവദിച്ചത്. നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയാലുടൻ ജില്ലാ കലക്ടറുടെ നിര്‍വ്വഹണാനുമതിയോടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുന്നതാണ്.

മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും നാലു ഗ്രാമ പഞ്ചായത്തുകൾക്കുമാണ് തുക അനുവദിച്ചത്. ഉണിച്ചിക്കണ്ടി -കോട്ടയില്‍ താഴെ, അരിമ്പൂര്‍മുക്ക്- കല്ലടക്കുനി മുക്ക്, പാപ്പാരിതാഴ, പിഷാരികാവ് ഊരുചുറ്റല്‍, ചെങ്ങോട്ടുകാവ് അക്വഡക്ട് കനാല്‍, നെടുവയല്‍കുനി കോളനി, ആവിക്കല്‍ കാട്ടിലെപ്പള്ളി, തിരുവോത്ത്മുക്ക് നായന്‍കണ്ടത്തില്‍, ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രം ചാക്കര, വെള്ളിലാട്ട്, പൊയില്‍ക്കാവ് ക്ഷേത്രം-കോളൂര്‍കുന്ന് എന്നി റോഡുകൾക്കാണ് നവീകരണത്തിനായി പണം ലഭിച്ചത്.

താഴെ പറയുന്ന രീതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്:

ഉണിച്ചിക്കണ്ടി -കോട്ടയില്‍ താഴെ റോഡ്-9 ലക്ഷം, അരിമ്പൂര്‍മുക്ക്-കല്ലടക്കുനി മുക്ക് റോഡ്- 10 ലക്ഷം, പാപ്പാരിതാഴ റോഡ്-10 ലക്ഷം, പിഷാരികാവ് ഊരുചുറ്റല്‍ റോഡ്- 7 ലക്ഷം, ചെങ്ങോട്ടുകാവ് അക്വഡക്ട് കനാല്‍ റോഡ്-10 ലക്ഷം, നെടുവയല്‍കുനി കോളനി റോഡ്-10 ലക്ഷം, ആവിക്കല്‍ കാട്ടിലെപ്പള്ളി റോഡ്-8 ലക്ഷം, തിരുവോത്ത്മുക്ക് നായന്‍കണ്ടത്തില്‍ റോഡ്-10 ലക്ഷം, ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രം ചാക്കര റോഡ്-10 ലക്ഷം , വെള്ളിലാട്ട് റോഡ്-7 ലക്ഷം, പൊയില്‍ക്കാവ് ക്ഷേത്രം-കോളൂര്‍കുന്ന് റോഡ്- 10 ലക്ഷം.