കളമശ്ശേരി സ്‌ഫോടനം: ലിബിനയ്ക്കും അമ്മയ്ക്കും പിന്നാലെ പ്രവീണും മരണത്തിന് കീഴടങ്ങി, മരണം ആറായി


കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന്‍ പ്രവീണ്‍(24) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

സ്‌ഫോടനത്തില്‍ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബ്‌ന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പ്രവീണിന്റെ സഹോദരന്‍ രാഹുല്‍ പരിക്കേറ്റ് ചികിത്സയിലാണ്. സാലിയും മക്കളായ പ്രവീണ്‍, ലിബ്‌ന, രാഹുല്‍ എന്നിവര്‍ ഒരുമിച്ചാണ് കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സഹോദരി ലിബിനയെ രക്ഷിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി 16 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 8 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.