അനുമതിയില്ലാതെ പൊതു സ്ഥലത്ത് യോഗം നടത്തി; കൊയിലാണ്ടിയിൽ എൽഡിഎഫ് നേതാക്കൾക്കെതിരെ കേസ്


കൊയിലാണ്ടി: അനുമതിയില്ലാതെ പൊതു സ്ഥലത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് ഇടത് ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിന് പുറത്തെ പൊതുസ്ഥലത്ത് നടത്തിയത്. അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് അനുമതി നൽകിയിരുന്നില്ല.

മന്ത്രി ടി.പി.രാമകൃഷ്ണനാണ് കൺവെൻഷൻ ഉൽഘാടനം ചെയ്തത്. മുൻ എം.എൽ.എ കെ.ദാസൻ, പി.വിശ്വൻ, സ്ഥാനർത്ഥി കാനത്തിൽ ജമീല, പി.ശങ്കരൻ തുടങ്ങിയവരാണ് യോഗത്തിൽ സംസാരിച്ചത്.

ജില്ലാ കലക്ടർ സ്റ്റേഡിയം ഗ്രൗണ്ട് ആണ് പൊതുപരിപാടികൾ നടത്താൻ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ചത്. എൽഡിഎഫ് ഇപ്പോൾ കൺവെൻഷൻ നടത്തിയ സ്ഥലത്ത് പൊതുപരിപാടികൾ നടത്തുന്നതിന് സ്റ്റേ ഓർഡർ നിലനിലവിലുണ്ട്. നേരത്തെ നിരവധി പൊതുയോഗങ്ങൾ ഇവിടെ നടന്നിരുന്നു. ഇത് സ്റ്റേഡിയത്തിലെ വ്യാപാരികൾക്ക് ബുദ്ധിമുട്ടായതിനെ തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങിയത്.

ഉത്തരവിൻ്റെ കോപ്പി സ്പോർട്സ് കൗൺസിൽ, ജില്ലാ കലക്ടർ, പോലീസ് മേധാവി, താലൂക്ക് തഹസിൽദാർ തുടങ്ങിയവർക്ക് ഉത്തരവിൻ്റെ കോപ്പി കോടതി അയച്ചു കൊടുത്തിരുന്നു.