വടകര മാഹി കനാൽ; 2026 മാർച്ചോടെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തും


വടകര: 2026 മാർച്ച് മാസത്തോടെ വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 96% പൂർത്തിയായി. മൂഴിക്കൽ ലോക്കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണ പ്രവർത്തി 88 ശതമാനം പൂർത്തിയായതായും, ബാക്കിയുള്ള 4 കിലോമീറ്റർ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാം റീച്ചിലെ 3.24 കിലോമീറ്റർ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തികൾ 52 ശതമാനം പൂർത്തിയായി. നാലാം റീച്ചിലെ പ്രവർത്തി 93 ശതമാനം പൂർത്തിയായി. അഞ്ചാം റീച്ചിലെ പ്രവൃത്തി 90% പൂർത്തിയായി. അഞ്ചാം റീച്ചിലെ കരിങ്ങാലിമുക്കിലെ ലോക്ക് കം ബ്രിഡ്ജ് ബ്രിഡ്ജ് നിർമ്മാണ പ്രവർത്തി 71 ശതമാനം പൂർത്തിയായി. കോട്ടപ്പള്ളി പാലത്തിൻറെ വിദഗ്ധ പരിശോധനയ്ക്കായി പിഡബ്ല്യുഡിയുടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരിക്കുകയാണ്. ആയത് ലഭ്യമായ ശേഷം സാങ്കേതിക അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.