കാട്ടുപന്നിക്കു പിന്നാലെ തെരുവുനായയും, പേരാമ്പ്ര ടൗണില്‍ തെരുവുനായ ശല്യം രൂക്ഷം; മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു


പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വര്‍ദ്ധിച്ചു വരുന്നതായി പരാതി. ഇന്നലെ ബസ്സ്റ്റാന്‍ഡില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

കോഴിക്കോട് സ്വദേശി അന്‍സാര്‍ (30), കൂത്താളി സ്വദേശി ശ്രീലത (58), നൊച്ചാട് സ്വദേശി സിറാജ് (38) എന്നിവരാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സതേടി.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡില്‍ ബസ് കയറാനെത്തിയവരെ പ്രവേശനഭാഗത്തുവെച്ച് നായ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ബസ്സ്റ്റാന്‍ഡിലും പരിസരപ്രദേശത്തും തെരുവുനായശല്യം രൂക്ഷമാണ്. വാഹനങ്ങളെപ്പോലും അപകടപ്പെടുത്തുന്ന രീതിയിലാണ് നായ്ക്കളുടെ സഞ്ചാരമെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

summary: three people were bitten by a stray dog at perambra bus stand