സി.പി.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജാമ്യം


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും പ്രതി നിലവില്‍ ജയിലില്‍ തന്നെയാണ്. ജാമ്യനടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമാണ് പ്രതിയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുക.

2024 ഫെബ്രുവരി 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയില്‍ ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്ന സത്യനാഥനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അഭിലാഷ് മൊഴി നല്‍കിയിരുന്നത്. കൃത്യത്തിന് ശേഷം കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ചാടി റോഡിലിറങ്ങിയ പ്രതി കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ശേഷം സ്റ്റീല്‍ടെക് റോഡ് വഴി കൊയിലാണ്ടിയിലെത്തി രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.