മേപ്പയ്യൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ മണല്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ആവള സ്വദേശിയായ പ്രതി റിമാന്‍ഡില്‍


പേരാമ്പ്ര: മേപ്പയ്യൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ മണല്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആവള സ്വദേശിയെ റിമാന്‍ഡ് ചെയ്തു. ആവള സ്വദേശി പൊടിക്കുപ്പി എന്ന് വിളിക്കുന്ന അബ്ദുള്ളയെയാണ് കേസ് വിചാരണ നടത്തുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.

ജാമ്യം കിട്ടിയ പ്രതി ഒളിവിലായിരുന്നു. ഇന്നലെ മറ്റ് പ്രതികളോടൊപ്പം കോടതിയില്‍ ഹാജരാവുകയായിരുന്നു. കേസില്‍ 6 പ്രതികളാണുള്ളത്.

2016 ഒക്ടോബര്‍ 17ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സി.എം സുനില്‍ കുമാറിനെ ആവള മൂഴിക്കല്‍ കടവില്‍ വെച്ച് പ്രതികള്‍ മണല്‍ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്.

രണ്ട് കാലിനും ഗുരുതരമായി പരിക്ക് പറ്റിയ പൊലീസുകാരന്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

summary: the accused in the case of trying to kill the policeman of meppayur station is in remand