ആശ്വാസമായി, ഈ ഒരു ദിവസത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ


നാദാപുരം: ഷിബിൻ വധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ ഭാസ്‌കരൻ . 9 വര്ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. മനസമാധാനം നല്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണത്തിലാണ്. ലീഗാണ് പ്രതികള്ക്ക് വിദേശത്ത് ജോലി തരപ്പെടുത്തി കൊടുത്തിരിക്കുന്നത്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉമ്മന്ചാണ്ടി സര്ക്കാറിന്റെ കാലത്ത് കേസ് അട്ടിമറിക്കാന് ശ്രമിച്ചു. തെളിവുകള് വിചാരണ കോടതി തിരസ്‌കരിച്ചു. അന്നത്തെ വടകര റൂറല് എസ് പി പ്രതികളെ സംരക്ഷിക്കാന് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കുറ്റപത്രം സമര്പ്പിക്കാന് പണം അനുവദിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനാണ് സഹായിചതെന്നും അദ്ദേഹം പറഞ്ഞു.

വിധി ആശ്വാസം നല്കുന്നുവെന്നും മകന് നീതി ലഭിച്ചുവെന്നും അമ്മ അനിതയും പറഞ്ഞു. ഒന്നാം പ്രതിയെ കൂടെ പിടികൂടി നിയമത്തിന് മുന്പില് എത്തിക്കണമെന്നും ഷിബിന്റെ അമ്മ അനിത പറഞ്ഞു.