യു.പി.ഐ ഇടപാട് നടത്തുമ്പോള്‍ കയ്യബദ്ധം കാരണം പണം നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട പരിഹാരം ഇവിടെയുണ്ട്- നിങ്ങള്‍ ചെയ്യേണ്ടത്


യു.പി.ഐ പണമിടപാടുകള്‍ ഇന്ന് വ്യാപകമാണ്. ബാങ്കിലോ എ.ടി.എമ്മിലോ ഒന്നും പോകാതെ വളരെ എളുപ്പത്തില്‍ ചെയ്യാമെന്നതും പണം കയ്യില്‍ കൊണ്ടുനടക്കേണ്ട എന്നതുമെല്ലാം യു.പി.ഐ ഇടപാടുകള്‍ക്ക് സ്വീകാര്യത ഏറെയാക്കി. ഏറെ സുരക്ഷിതമായ പെയ്‌മെന്റ് സംവിധാനമാണിത്. എന്നാല്‍ മാനുഷികമായ ചില പിശകുകള്‍ കാരണം പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

പലപ്പോഴും യു.പി.ഐ ഐഡി തെറ്റി പണം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ അയക്കാറുണ്ട്. ഈ സാഹചര്യങ്ങളില്‍ പണം നഷ്ടമായെന്ന് കരുതി വിഷമിക്കാറാണ് പതിവ്. എന്നാല്‍ ഇതിന് പരിഹാരമുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.

പണം നഷ്ടപ്പെട്ടാല്‍ അത് ആദ്യം പെയ്‌മെന്റ് സംവിധാനത്തില്‍ പരാതിപ്പെടുക.

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സ്ഥാപനങ്ങളുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഓഫീസുകള്‍ വഴി റീഫണ്ടിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്. ഇടപാട് വിശദാംശങ്ങള്‍ പങ്കുവെച്ച് ബാങ്കിലും പരാതി നല്‍കേണ്ടതുണ്ട്.

പണം തെറ്റായി നല്‍കിയാല്‍ പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇടപാട് നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പരാതി നല്‍കാന്‍ ഉപയോക്താവിന് കഴിയണം.

18001201740 എന്ന നമ്പറില്‍ വിളിച്ച് പരാതി സമര്‍പ്പിക്കാം. ഇതിന് ശേഷം ബാങ്കില്‍ പോയി എല്ലാ വിവരങ്ങളും അടങ്ങിയ ഫോം പൂരിപ്പിച്ച് പരാതി സമര്‍പ്പിക്കണം.

ബാങ്ക് സഹായിക്കാന്‍ വിസമ്മതിച്ചാല്‍ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാന് പരാതി സമര്‍പ്പിക്കാം. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ ഫണ്ട് അയച്ചാലും ഓംബുഡ്‌സ്മാനോട് പരാതിപ്പെടാം.[mid4