എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ് വർധിപ്പിച്ച് ആർ.ബി.ഐ; വർധനവ് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ദില്ലി: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ് വർധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയിൽ കൂടുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ ഇനി 23 രൂപ നൽകണം.
ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം. മേയ് ഒന്നുമുതലാണ് വർധനവ് പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ തുടർന്നും ലഭിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു.

മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.