കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; വടകര സ്വദേശിയായ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍


എറണാകുളം: കൊച്ചിയില്‍ അനാശ്യാസ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനായ വടകര സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റില്‍. മെത്തയില്‍ ചാലിവീട്ടില്‍ സി.രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ കടത്തുംകര വീട്ടില്‍ സഞ്ജു ഭവനില്‍ വിഷ്ണു(35), ചാലക്കുടി കുറ്റിച്ചിറ കന്നോലിവീട്ടില്‍ ഷിജോണ്‍ (44), തമ്മനം കന്നോത്തുപറമ്പില്‍ ആര്‍.ജി സുരേഷ് (490 എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കൊപ്പം നാല് സ്ത്രീകളെയും പോലീസ് പിടികൂടിയിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വിവേകാനന്ദ റോഡിലെ ഇരുനില കെട്ടിടം പണയത്തിനൊടുത്തായിരുന്നു അനാശാസ്യം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ പണയക്കരാറും പണവും പോലീസ് പിടിച്ചെടുത്തു.

പിടിയിലായ ഷിജോണ്‍ തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടെ 14 ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ തൃശ്ശൂരില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയിരുന്നു. വിഷ്ണു മോഷണക്കേസുകളിലും പ്രതിയാണ്. മറ്റു പ്രതികളുടെ കേസ് വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

Description: Raid on immorality center; Four people, including the manager, who is a native of Vadakara, have been arrested