വാഹനത്തിൽ വടിവാൾ കണ്ടതായി നാട്ടുകാർ, താമരശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം വിട്ടയച്ച നടപടി വിവാദം; വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്


താമരശ്ശേരി: പരപ്പൻപൊയിലിൽ ദുരൂഹ സാഹചര്യത്തില്‍ കണ്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനവും വാഹനത്തിലുള്ളവരെയും പോലീസ് വിട്ടയച്ച നടപടി ഏറെ വിവാദമായതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. സ്കോർപിയോ ടോപിക്കയാണ് എന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനത്തിന്റെ ഡോർ തുറന്ന സാഹചര്യത്തിൽ വടിവാൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാതെ വാഹനം വിട്ടയക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മദ്യലഹരിയിലായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം പരിശോധിക്കുക പോലും ചെയ്യാതെ വിട്ടയച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. വാർത്ത വന്നതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യേഗസ്ഥർ റിപ്പോർട്ട് തേടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

ദുരൂഹ സാചര്യത്തിൽ വാഹനം കണ്ടെതിൻ്റെ ഏതാനും മീറ്റർ അകലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസിയെ തട്ടികൊണ്ടു പോയതും, യുവാവിൻ്റെ തലക്ക് വെട്ടേറ്റതും.