കവി മേലൂർ വാസുദേവൻ അന്തരിച്ചു


കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. സിനിമകൾക്കും, നിരവധി ആൽബങ്ങൾക്കും ഗാനരചന നടത്തിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ ഒട്ടനവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നിവ ഇദ്ദേഹത്തിന്റെ നോവലുകളാണ്.

അബുദാബി ശക്തി അവാർഡ്, വി.എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, മൂടാടി ദാമോദരൻ പുരസ്ക്കാരം, ഉറൂബ് പുരസ്‌കാരം, ഇടശ്ശേരി അവാർഡ്, കൃഷ്‌ണ ഗീതി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗൺസിലംഗമാണ്. സബ് രജിസ്ട്രാറായി വിരമിച്ചതാണ്.

അച്ഛൻ: പരേതനായ കണ്യത്ത് കൃഷ്‌ണൻ മാസ്റ്റർ
അമ്മ: പരേതയായ വടക്കയിൽ മീനാക്ഷിയമ്മ
ഭാര്യ: ഗൗരി.
മക്കൾ: സംഗീത (അധ്യാപിക, സലാല), അപർണ (നൃത്താധ്യാപിക).
മരുമക്കൾ: ഹരീഷ് (അധ്യാപകൻ, സലാല), സുജീഷ് (വിപ്രോ, ചെന്നൈ).
സഹോദരങ്ങൾ: ശ്രീനിവാസൻ കിടാവ്, പാർവ്വതി, പരേതനായ പ്രൊഫ കെ.വി രാജഗോപാലൻ കിടാവ്.
സംസ്ക്കാരം വ്യാഴാഴ്ച‌ രാവിലെ 9 മണിക്ക് വടക്കയിൽ വീട്ടുവളപ്പിൽ നടക്കും.