പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നു; ലീഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്ത് മറ്റൊരു രീതിയിൽ പുറത്ത് പ്രചരിക്കുന്നത് ലീഗിലെ ഗ്രൂപ്പ് കളികൊണ്ടെന്ന് കൗൺസിലർ


പയ്യോളി: പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ ലീഗ് നേതൃത്വത്തിന് കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നുവെന്ന് വാർഡ് കൗൺസിലർ സി സുജല. കോട്ടക്കൽ ലീഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്താണ്. അതാണ് തന്റെ രാജിക്കത്തായി പ്രചരിക്കുന്നതെന്ന് സുജല വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

തന്റെ വാർഡിലെ വികസനത്തിനായി സമർപ്പിച്ച പദ്ദതികൾ നഗരസഭയിൽ പാസാകുന്നില്ല. ഇന്ന് ശരിയാക്കാം നാളെശരിയാക്കാം എന്നാണ് ചെയർമാൻ പറയുന്നത്. ലീഗിലെ ആളാണ് പയ്യോളി നഗരസഭാ ചെയർമാൻ. അദ്ദേഹത്തോട് എന്ത്കൊണ്ട് പദ്ധതി പാസാകുന്നില്ലെന്ന് നിരവധി തവണ കൗൺസിൽ യോഗത്തിലും അല്ലാതെ നേരിട്ടും ചോദിച്ചു. ഫലം ഇല്ലാതെ ആയപ്പോഴാണ് കോട്ടക്കൽ ലീഗ് കമ്മിറ്റിയിൽ കത്ത് കൊടുത്തതെന്ന് സി സുജല വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

താൻ മുന്നോട്ടുവച്ച വികസന പ്രവൃത്തികൾ നടപ്പിലാക്കാൻ സഹകരിക്കണം അല്ലാത്തപക്ഷം താൻ കൗണ്സിലർ സ്ഥാനം രാജിവയ്ക്കുമെന്നാണ് കത്തിൽ എഴുതിയത്. രാജിക്കത്ത് സമർപ്പിക്കാണ്ടത് നഗരസഭാ സെക്രട്ടറിക്ക് മുൻപാകെയാണ്. അല്ലാതെ പാർട്ടിക്കല്ലെന്ന് തനിക്കറിയാം. മറ്റൊരു രീതിയിൽ കത്ത് പുറത്ത് പ്രചരിക്കുന്നത് ലീഗിലെ ഗ്രൂപ്പ് കളികൊണ്ടെന്ന് സുജല ആരോപിച്ചു. കത്ത് പുറത്തായത് സംബന്ധിച്ച് മേൽകമ്മിറ്റിക്ക് പരാതി നൽകാനൊരുങ്ങുകയാണ് സുജല.

ഈ ടേം കൂടെ മാത്രമാണ് തനിക്ക് കൗൺസിലർ സ്ഥാനത്ത് ഇരിക്കാൻ കഴിയുകയുള്ളൂ. തന്റെ ടേം കഴിയുമ്പോൾ വോട്ടർമാർ ചോദിക്കും കോട്ടക്കൽ വാർഡിനു വേണ്ടി എന്ത് ചെയ്തെന്ന്. കാലാവധി കഴിയുന്നതിനു മുൻപ് വാർഡിൽ നടപ്പിലാക്കേണ്ട പദ്ധതികൾ പൂർത്തിയാക്കണം എന്ന സദുദ്ദേശം മാത്രമേ തനിക്ക് ഉള്ളൂവെന്നും ഇവർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.