മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല; കേരളത്തിൽ നാളെ തീരദേശ ഹർത്താൽ


ചോമ്പാല: കടൽ മണലും ധാതു സമ്പത്തും ഖനനം ചെയ്യാൻ കോർപ്പറേറ്റ് മുതലാളിമാർക്ക് അനുവാദം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളത്തിൽ നാളെ തീരദേശ ഹർത്താൽ. “മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല” എന്ന മുദ്രാവാക്യം ഉയർത്തിയാണ് കേരള സംസ്ഥാന ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ സംഘടിപ്പിക്കുന്നത്. നാളെ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കുവാൻ ചോമ്പാല ഹാർബറിൽ ചേർന്ന വിവിധ രാഷ്ട്രീയ, തൊഴിലാളി സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് പി അശോകൻ യോ​ഗം ഉദ്ഘാടനം ചെയ്തു. എടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.വി അരവിന്ദൻ, ഇബ്രാഹിം എൻ, എ.കെ സോമൻ, ഷംസീർ ചോമ്പാല, പി.വി ഉത്തമൻ, എം.വി മോഹനൻ, ജയരാജ് കെ.പി,
സിദ്ദീഖ് പി.ബി.ആർ, പവിത്രൻ എം.വി, വിനോദൻ യു.വി, കെ.കെ ഷെറിൻ കുമാർ, എം.വി ശശിധരൻ, സജീവൻ എ, അനിൽകുമാർ വി.പി എന്നിവർ സംസാരിച്ചു.