തിരുവനന്തപുരത്ത് അസം സ്വദേശിയായ 13 കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു; കുട്ടി വീടുവിട്ടിറങ്ങിയത് ഉമ്മ ശകാരിച്ചതിനാൽ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം


തിരുവനന്തപുരം: 13കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ, ഉച്ചക്ക് ഏകദേശം ഒരു മണിയോടെ തമ്പാനൂരിൽ നിന്നുള്ള ട്രെയിനിൽ പെൺകുട്ടിയെ കണ്ടതായി ട്രെയിൻ യാത്രക്കാരി ബബിത വെളിപ്പെടുത്തി. ട്രെയിനിൽ കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ടു. കുട്ടി ഓടിയെത്തിയതിന്റെ കാഴ്ച്ച മനസ്സിലാക്കി, ബബിത ഒരു ഫോട്ടോ എടുത്തു. കുട്ടി ഒറ്റക്കാണോ എന്ന സംശയം ബബിതക്ക് ഉണ്ടായിരുന്നു, കൂടാതെ, പടം എടുത്തത് കുട്ടിക്ക് ഇഷ്ടമായില്ലെന്ന് ബബിതക്ക് മനസ്സിലായി. കുട്ടിയുടെ കൈയിൽ ഒരു ബാഗ് ഉണ്ടായിരുന്നു, അത് വീട്ടിൽ നിന്നുള്ളതെന്ന് കരുതുന്നതായും ബബിത പോലിസിന് മൊഴി നൽകി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. റെയിൽവേ പോലിസും കേരളപൊലീസും ചേർന്ന് അന്വേഷണം നടത്തുകയാണ്. കുട്ടിയെ കന്യാകുമാരിവരെ പോകുന്ന ട്രെയിനിൽ കണ്ടതായി സൂചനയുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ, ട്രെയിൻ യാത്രയിൽ ഉള്ള സ്റ്റോപ്പുകൾ പരിശോധിക്കുകയും, കുട്ടി ഇടയിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുകയാണ്.

ഒരു മാസം മുൻപാണ് പെൺകുട്ടിയുടെ കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയതെന്നും കുട്ടിക്ക് മലയാളം അറിയില്ലെന്നും പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച്‌ വിവരം കിട്ടുന്നവർ 9497960113 എന്ന നമ്ബറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Description: It’s been a day since a 13-year-old girl from Assam went missing in Thiruvananthapuram; As the mother scolded the child for leaving the house, the investigation was intensified, focusing on the railway stations