ഹലാലായ ആട് ബിസിനസ്; ചിങ്ങപുരം സ്വദേശികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ, മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുത്ത് പയ്യോളി പോലിസ്


പയ്യോളി: ഹലാലായ ആട് ബിസിനസിൽ പണം നിക്ഷേപിച്ചവരെ കബളിപ്പിച്ചതായി പരാതി. ചിങ്ങപുരം സ്വദേശികളായ സാദിഖ്, ഭാര്യ, സഹോദരന്റെ ഭാര്യ സഹോദരന്റെ ഭാര്യയുടെ ഉമ്മ എന്നിവർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇവരുടെ പരാതിയിൽ മലപ്പുറം തിരൂരങ്ങാടി കാവുങ്കൽ സലീഖ്, എടവണ്ണ മണക്കാട്ട് പറമ്പ് കുന്നുമ്മൽ റിയാസ് ബാബു, അക്കൗണ്ടന്റ് ഷംനാസ്, ഏജന്റെ നിഷാദ് എന്നിവർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.

ഹലാലായ ആട് ബിസിനസിൽ പണം നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദനം നൽകിയാണ് പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. 2022 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരുടെ പക്കൽ നിന്നും 17,10,000 രൂപ നാല് പ്രതികളും കൂട്ടി തട്ടിയെടുത്തെന്നാണ് പരാതി. 2022 ഏപ്രിൽ 18 മുതൽ വിവിധ ഘട്ടങ്ങളായാണ് പ്രതികൾ പണം തട്ടിയെടുത്തത്. സംഭവത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.