ഇന്നലെ ആശ്വാസം നൽകിയ സ്വർണ വില ഇന്ന് വീണ്ടും കൂടി; വിലക്കുതിപ്പിന് കാരണം സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചത്


കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം ആശ്വാസം തന്നെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയായി. ഒരു പവന് 64,360 രൂപയിലുമാണ് വ്യാപാരം പരോഗമിക്കുന്നത്.

ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന്  8070ഉം പവന് 64,560 രൂപയുമായിരുന്നു വില. ഈ വർഷം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ 7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ തീരുവ ചുമത്തൽ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻറെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.