“മാഷ് എന്താ വന്നത് ഇങ്ങോട്ട് ഒന്നും വരാറില്ലേ, ഏത് ജനക്കൂട്ടത്തില്‍ നിന്നും തന്നോട് അടുപ്പം കാണിക്കുന്ന നേതാവ്”; ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പേരാമ്പ്ര മുന്‍ എംഎല്‍എ കുഞ്ഞമ്മദ് മാസ്റ്റര്‍


മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുന്‍ പേരാമ്പ്ര എംഎല്‍എ കുഞ്ഞമ്മദ് മാസ്റ്റര്‍. എത്ര ദൂരത്ത് നിന്ന് കണ്ടാലും അടുത്ത് വന്ന് പരിചയം പുതുക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം എക്കാലവും കാത്ത് സൂക്ഷിക്കുന്ന ഒരാളായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു.

2006-2011 കാലഘട്ടത്തില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോഴും 2011-2016 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴും എംഎല്‍എയായി ഞാന്‍ നിയമസഭയിലുണ്ടായിരുന്നു. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നെങ്കിലും വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു.

എല്ലാവരേയും അടുത്തറിയാനും ആളുകളെ ഓര്‍മ്മിച്ചെടുക്കാനും അദ്ദേഹത്തിന് നല്ല കഴിവായിരുന്നു. അത് തന്റെ രാഷ്ട്രീയനിലപാട് ഉളളവരാണോ എന്ന് അദ്ദേഹം നോക്കാറില്ല. എല്ലാവരോടും അടുത്ത് ഇടപഴകുന്ന ജനനേതാവായിരുന്നു അദ്ദേഹമെന്നും മാസ്റ്റര്‍ പേരാമ്പ്ര ന്യൂഡ് ഡോക്മിനോട് പറഞ്ഞു.

അദ്ദേഹത്തിന് അസുഖം വന്നതിന് ശേഷമാണ് അറിഞ്ഞതെന്നും മരണത്തില്‍ അകാലമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.