പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കേരളത്തിൽ ഒളിവു ജീവിതം; രാജസ്ഥാൻ സ്വദേശി മട്ടന്നുരിൽ പിടിയിൽ


കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ കേരളത്തിലേക്ക് കടന്ന രാജസ്ഥാൻ സ്വദേശി മട്ടന്നൂരില്‍ പിടിയിൽ. രാജസ്ഥാനിലെ മേദി വില്ലേജ് സ്വദേശി മഹേഷ്ചന്ദ് ശർമയെ (33)യാണ് പിടിയിലായത്.

തില്ലങ്കേരി പടിക്കച്ചാലിൽ വെച്ച്‌ വെള്ളിയാഴ്ച മട്ടന്നൂർ പോലീസിൻ്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന് പൊലീസിന് കൈമാറി. ജയ്പുർ സൗത്തിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷന് പരിധിയിൽ ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്. കുടുംബത്തിന്റെ പരാതിയിൽ സംഗനേർ സദർ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മഹേഷ്ചന്ദ് ഒളിവിൽ പോയി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ മട്ടന്നൂർ സ്റ്റേഷൻ പരിധിയിലുള്ളതായി തിരിച്ചറിഞ്ഞു. അതിഥിത്തൊഴിലാളി കള്‍ക്കൊപ്പം തില്ലങ്കേരി പടിക്കച്ചാലിൽ താമസിച്ച്‌ മാർബിൾ ജോലി ചെയ്ത് വരികയായിരുന്നു പ്രതി.

Summary: Cruelly torturing a minor girl and living in hiding in Kerala; Mattanuril, a native of Rajasthan, was arrested